മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുവാനുള്ള സാമ്പിൾ സർവേയ്ക്ക് സ്റ്റേ നൽകില്ല. ഇക്കാര്യത്തിൽ സർക്കാർ വാദം അംഗീകരിച്ചിരിക്കുകയാണ് ഹൈക്കോടതി. എ.വി രാമകൃഷ്ണപിള്ള കമ്മീഷൻ ശുപാർശയിൽ തീരുമാനമെടുക്കുവാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശം തേടിയിരിക്കുകയാണ്. വിഷയത്തിൽ എൻഎസ്എസ് സമർപ്പിച്ച ഹർജി ജനുവരി 31 ന് കോടതി വീണ്ടും പരിഗണിക്കും. ഇക്കാര്യത്തിൽ സ്റ്റേ അനുവദിക്കണമെന്ന് എൻഎസ്എസ് ആവശ്യമുന്നയിച്ചിരുന്നു.
വാക്സിൻ സ്വീകരിക്കാതെ ഇനിയും അധ്യാപകർ…, നിലപാട് കടുപ്പിച്ച് സർക്കാർ
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുവാൻ സമഗ്ര സർവേ നടത്തണമെന്നായിരുന്നു രാമകൃഷ്ണപിള്ള കമ്മീഷൻ ശുപാർശ ചെയ്തിരുന്നത്. സാമ്പിൾ സർവേ മാടത്തുന്നത് ആർക്കോ വേണ്ടിയുള്ള പ്രഹസനമാണെന്നാണ് എൻഎസ്എസ് ആരോപിച്ചത്. മാത്രമല്ല, എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയ കമ്മീഷൻ നിലപാട് അപലപനീയമാണെന്നും എൻഎസ്എസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക