സംസ്ഥാനത്ത് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർ ഇനിയുമേറെ. ഒരു വിഭാഗം അധ്യാപകർ ഇനിയും വാക്സിൻ സ്വീകരിച്ചിട്ടില്ല എന്നിരിക്കെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സർക്കാർ. ഇനിയും സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുവാൻ തയ്യാറായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. വാക്സിൻ എടുക്കാൻ സാധിക്കാത്തതിന്റെ കാരണം കൃത്യമായി എഴുതി രേഖാമൂലം അറിയിക്കണമെന്ന് അധ്യാപകരോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
സൂര്യയുടെ ‘എതിര്‍ക്കും തുണിന്തവന്‍’ എത്തുന്നത് അഞ്ച് ഭാഷകളില്‍
മാത്രമല്ല, ആഴ്ചയിലൊരിക്കൽ അധ്യാപകർ കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇനിയും ആയിരത്തിലധികം അധ്യാപകരാണ് വാക്സിൻ സ്വീകരിക്കാനുള്ളത്. കൂടുതല്‍ അധ്യാപകര്‍ വാക്സിനെടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണെന്നും സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക