നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്നും ട്രേഡ് യൂണിയനുകളോ ചുമട്ടു തൊഴിലാളികളോ തുടങ്ങി ആരും നോക്കുകൂലി ആവശ്യപ്പെടരുതെന്നും ഹൈക്കോടതി. ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചാൽ പോലീസ് കേസെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂന്ന് ആഴ്ച മുന്‍പ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇക്കാര്യത്തെ സംബന്ധിച്ച് പ്രതികരിച്ചിരുന്നു. നോക്കുകൂലി എന്ന വാക്ക് സംസ്ഥാനത്ത് കേള്‍ക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. സംസ്ഥാനത്തുള്ള എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.
സിംഗപ്പൂർ ജിമ്മിൽ ഒമൈക്രോൺ വേരിയന്റ് ബാധിച്ച ആളുകളുടെ ക്ലസ്റ്റർ കണ്ടെത്തി
പരാതി ലഭിക്കുകയാണെങ്കിൽ ഐപിസി 383, ഐപിസി 503 വകുപ്പുകള്‍ ചുമത്താമെന്ന് ഹൈക്കോടതി അറിയിച്ചു. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന വ്യവസ്ഥകള്‍ പ്രകാരം ഗുരുതര കുറ്റത്തിന് കേസെടുക്കണമെന്നും കോടതി നിര്‍ദേശം നൽകി. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക