ദില്ലി: രാജ്യത്ത് ബൂസ്റ്റര്‍ ഡോസിനായി രണ്ട് വാക്സീന് കമ്പനികള്‍ നല്കിയ അപേക്ഷകള്‍ കേന്ദ്രം അംഗീകരിച്ചില്ല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ ഇ എന്നീ കമ്പനികള്‍ നല്കിയ അപേക്ഷയില്‍ മരുന്ന് പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്കാന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
ബൂസ്റ്റര്‍ ഡോസിന്റെ ശാസ്ത്രീയ വിവരങ്ങൾ വിദഗ്ധ സമിതിയും ദേശീയ സാങ്കേതിക ഉപദേശക സമിതിയുമാണ് പരിശോധിക്കുന്നത്. നിലവിൽ ബൂസ്റ്റര്‍ ഡോസിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടില്ല. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടെ ശുപാര്‍ശ അനുസരിച്ചായിരിക്കും തുടര്‍ നടപടികളുണ്ടാകുക.
അതേ സമയം രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും. വൈകീട്ട് 6.30 നാണ് അവലോകന യോഗം. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ സ്ഥിതി വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക