ദിയോഘർ: ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ വഴക്കിനെ തുടർന്ന് 14 വയസ്സുകാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. മൃതദേഹം കഴുത്തറുത്ത് കൈകാലുകൾ വെട്ടിമാറ്റി ചാക്കിൽ നിറച്ച് കാട്ടിൽ തള്ളിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ദുരൂഹസാഹചര്യത്തിൽ കാണാതായെന്ന് കാണിച്ച് ഇരയുടെ കുടുംബം ബുധനാഴ്ച പരാതി നൽകിയതായി സബ് ഡിവിഷണൽ പോലീസ് ഓഫീസർ പവൻ കുമാർ പറഞ്ഞു.
അന്വേഷണത്തിനിടെ ഇരയുടെ സുഹൃത്ത് കൂടിയായ 14 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 8.30 ഓടെ ജാസിദിഹ് പോലീസ് സ്റ്റേഷൻ പരിധിയിലെ രോഹിണി ഗ്രാമത്തിലെ തന്റെ വീടിന് പുറത്ത് ഇരയെ കണ്ടെന്നും കുമ്രാബാദ് സ്റ്റേഷൻ റോഡിലേക്ക് പോയെന്നും അവിടെ മറ്റൊരു സുഹൃത്ത് അവിനാഷ് (19) അവരോടൊപ്പം ചേർന്നുവെന്നും പോലീസിനോട് പറഞ്ഞു.
മൂവരും പഴങ്ങാ പഹാഡ് ജംഗിളിലേക്ക് പോകുന്നതിനിടെ അവിനാശും ഇരയും തമ്മിൽ വാക്കേറ്റമുണ്ടായി. ഉടൻ തന്നെ അവിനാഷ് കത്തിയെടുത്ത് കുത്തുകയും കഴുത്ത് അറുക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊലപ്പെടുത്തിയതിന് ശേഷം അവിനാഷ് കൈകളും കാലുകളും വെട്ടിമാറ്റി ശരീരഭാഗങ്ങൾ മൂന്ന് ചാക്കുകളിലാക്കി കാട്ടിൽ തള്ളുകയായിരുന്നുവെന്ന് കുമാർ പറഞ്ഞു.
മൃതദേഹം കണ്ടെടുത്ത പൊലീസ് അവിനാഷിനെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക