ന്യൂഡൽഹി∙ മകളെയും കൊണ്ട് ഒളിച്ചോടിയ 22കാരനെ പിടികൂടി തല്ലിച്ചതച്ച ശേഷം ജനനേന്ദ്രിയം മുറിച്ച് മാറ്റി പിതാവും ബന്ധുക്കളും. ഡൽഹിയിലെ സാഗർപൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട്
രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയുടെ ബന്ധുക്കളാണ് അറസ്റ്റിലായത്.
അന്വേഷണത്തിൽ വീഴ്ച വരുത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. മൂന്നു വർഷമായി പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടുകാർ എതിർത്തതോടെ ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചു. പിന്നീട് ഇവർ രജൗരി ഗാർഡൻ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്തു.
ഇവിടെ നിന്നാണ് യുവാവിനെയും പെൺകുട്ടിയെയും ബന്ധുക്കൾ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ വീട്ടിലെത്തിച്ച ശേഷം യുവതിയുടെ അച്ഛനും സഹോദരനും ചേർന്ന് യുവാവിനെ അതിക്രൂരമായി മർദിച്ചു. തുടർന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. യുവാവ് നിലവില്‍ ഡല്‍ഹിയിലെ എയിംസ് ട്രോമ സെന്ററില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക