കണ്ണൂർ: കേരളത്തിന് പുറത്തുള്ള ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചവർക്ക് സഹായധനമില്ല. കോവിഡ് മരണത്തിന്റെ അംഗീകൃതപട്ടികയിൽ ഇടംകിട്ടാത്തതാണ് കാരണം.
കേന്ദ്രസർക്കാർ നിർദേശപ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന 50,000 രൂപയാണ് ലഭിക്കാത്തത്.കേരളത്തിലെ എൽ.എസ്.ജി.ഡി. സർട്ടിഫിക്കറ്റില്ലാത്തതിനാൽ മരണസർട്ടിഫിക്കറ്റിനുള്ള
പോർട്ടലിൽനിന്ന് ഇവർ തള്ളപ്പെടുന്നു.
ഇതിന് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ആശുപത്രി ഉൾപ്പെടുന്ന തദ്ദേശസ്ഥാപന സർട്ടിഫിക്കറ്റ് പോരാ. കാസർകോട് ജില്ലയിലെ അർഹരായ 51 പേർ ഇതുമൂലം പോർട്ടലിൽനിന്ന് പുറത്തായി. കർണാടകയിലെ വിവിധ ആശുപത്രികളിൽ മരിച്ചവരാണിവർ.
കോയമ്പത്തൂരിൽ ഉൾപ്പെടെയുള്ള ആശുപത്രികളിൽ മരിച്ചവരും പട്ടികയിൽ ഇല്ല. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവർ കേരളത്തിൽ നിരവധിയുണ്ട്. ഇവർക്കും സഹായധനം കിട്ടില്ല.
റവന്യുവകുപ്പിന്റെ മേൽനോട്ടത്തിലുള്ള കോവിഡ് മരണ സഹായധനം ആശ്രിതർക്ക് ലഭിക്കാൻ ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റും കോവിഡ് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റും (ഡി.ഡി.ഡി.) ഐ.സി.എം.ആർ. സർട്ടിഫിക്കറ്റും വേണം. ഇവ കിട്ടിയാൽ അതത് ജില്ലകളിലെ സി.ഡി.എ.സി.
(കോവിഡ് ഡെത്ത് അസെർട്ടൈൻ കമ്മിറ്റി) പരിശോധിച്ച് അർഹരായവരെ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക