ബിഹാറിൽ ആദ്യമായി ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മൂന്നാം തരംഗം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്ത് വന്നത്. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചെന്നും ജനങ്ങളെല്ലാം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീനോം സീക്വന്‍സിങ് ലബോറട്ടറിയുടെ സംസ്ഥാനത്തെ ഉദ്ഘടനം നിർവഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോർട്ട് തേടി
പാട്നാ സ്വദേശിയായ യുവാവ് ഡൽഹിയിൽ നിന്നും അടുത്തിടെ എത്തിയിരുന്നു. ഇയാൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബിഹാറില്‍ കൂടുതല്‍ പേര് താമസിക്കുന്ന പാട്നയിലും ഗയയിലുമാണ് കോവിഡ് കേസുകള്‍ ഏറെ സ്ഥിരീകരിക്കുന്നത്. എങ്കിലും കോവിഡ് തരംഗത്തെ പ്രതിരോധിക്കാൻ പൂർണ സജ്ജരാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക