തലസ്ഥാനത്ത് സാഹചര്യങ്ങൾ പരിതാപകാരമെന്ന് കെ. മുരളീധരൻ. ഗുണ്ടകളുടെ വിളയാട്ടമാണ് അവിടെ നടക്കുന്നത്. രാവിലെ എഴുത്തേൽക്കുമ്പോൾ പല്ലു തേക്കുവാൻ തലയില്ലാത്ത അവസ്ഥ, മുരളീധരൻ പറഞ്ഞു. മറ്റൊന്ന് കെ റെയിൽ പദ്ധതിയാണ്. ആർക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നാടിന് ഉപകാരമില്ലാത്ത വികസനം ആവശ്യമുണ്ടോ, എന്താണ് ഡിപിആര്‍ എന്ന് മുഖ്യമന്ത്രിയ്ക്ക് മാത്രമാണ് അറിയുന്നത്. കോടിയേരിക്കും പദ്ധതിയെ കുറിച്ച് കൂടുതലൊന്നും അറിയില്ല, തന്ത്രിയും പരികർമിയും കളിക്കുകയാണ് ഇരുവരുമെന്ന് അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉണ്ടാക്കിയ അനാവശ്യ വിവാദമാണ് ഡി. ലിറ്റ് ചര്‍ച്ച എന്ന് കെ മുരളീധരന് പറഞ്ഞു. അതില്‍ പൊതുചര്‍ച്ച ഉണ്ടാക്കേണ്ട കാര്യമില്ല. ഡി. ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും കൂട്ടുത്തരവാദിത്വമുണ്ടെന്നും മുരളീധരന് പറഞ്ഞു. വിഷയത്തെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് ഗവര്‍ണര്‍. എന്നിട്ടും ശുപാര്‍ശ നല്‍കിയത് എന്തിനാണെന്നും കെ മുരളീധരന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക