തെലങ്കാന രാഷ്ട്രീയത്തിൽ ബിജെപി – ടിആർഎസ് പോര് മുറുകുന്നു. പാർട്ടികൾ തമ്മിലുള്ള ഏറ്റുമുട്ടൽ തെരുവിലേക്കെത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കൂടുതൽ കലുഷിതമാക്കിയത് ബിജെപി അധ്യക്ഷൻ ബി സഞ്ജയ് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതാണ്. സംസ്ഥാന അധ്യക്ഷൻ തന്നെ ജുഡീഷ്യൽ കസ്റ്റഡിയിലായതോടെ ബിജെപി ദേശീയ നേതാക്കൾ വിഷയം ഏറ്റെടുത്തു. ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സംസ്ഥാനത്ത് അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് സഞ്ജയ് കുമാറിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധം നടത്തിയത് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്നായിരുന്നു പോലീസ് പറഞ്ഞത്. ഇതിനെതിരെയാണ് സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. സഞ്ജയ് കുമാർ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തിയിരുന്നു. വിഷയത്തിൽ ജനാധിപത്യത്തിന് മരണമണി മുഴക്കുകയാണ് ചന്ദ്രശേഖർ റാവു സർക്കാരെന്ന് അമിത് ഷാ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക