മാവേലി എക്സ്പ്രസില്‍ എ.എസ്.ഐയുടെ ചവിട്ടേറ്റയാളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് സ്വദേശി പൊന്നന് ഷമീറിനാണ് ചവിട്ടേറ്റത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പൊന്നന് ഷമീറെന്ന് പൊലീസ് അറിയിച്ചു. ഭവനഭേദനത്തിന് മൂന്നുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്നാരോപിച്ചാണ് ബൂട്ടിട്ട കാലുകൊണ്ട് നെഞ്ചിൽ ചവിട്ടിയത്. മാവേലി എക്സപ്രസിലെ യാത്രക്കിടെയിലാണ്, റെയിൽവേ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട എ.എസ്.ഐ പ്രമോദിന്റെ അക്രമത്തിനിരയായത്. സഹയാത്രികൻ പകർത്തിയ മർദനദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രമോദിനെ സസ്പെൻഡ് ചെയ്തു. റെയിൽവെ എസ്.പി ചൈത്ര തെരേസ ജോണിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക