ഏറെ നാളായി സംസ്ഥാനത്ത് ചാൻസലർ പദവി വിഷയത്തിൽ വിവാദങ്ങൾ തുടരുകയാണ്. താൻ ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ സർവകലാശാലകളുടെ കാര്യങ്ങളിൽ അനാവശ്യമായ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് തനിയ്ക്ക് ഉറപ്പ് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സൊമാറ്റോ ഡെലിവറി ബോയിയെ തമിഴ്നാട് പൊലീസ് ആക്രമിക്കുന്ന വീഡിയോ വൈറലാകുന്നു
സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യേണ്ടെന്നും ജീവനക്കാര്‍ക്ക് ഗവര്‍ണര്‍ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ടായിരുന്നു. സർവകലാശാലകളുടെ കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിക്കുകയാണെങ്കിൽ പദവിയിലെ കാര്യത്തിൽ പുനഃപരിശോധനാ നടത്താമെന്ന് ഗവർണർ പറഞ്ഞു.
സർവകലാശാലകളിലുണ്ടാകുന്ന രാഷ്ട്രീയ- ഉദ്യോഗസ്ഥ ഇടപെടലുകൾ അസഹനീയമാണെന്നും രാജ്യത്തിന്റെ യശ്ശസിനെ ബാധിച്ച ചാന്‍സലര്‍ പദവിയില്‍ തുടരുവാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളൊന്നും താൻ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് ഗവർണർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക