സസ്പെന്ഷൻ കാലയളവിന് ശേഷം സർവീസിൽ തിരിച്ചെത്തി ഐ.എ.എസ് ഉദ്യോഗസ്ഥന് എം. ശിവശങ്കർ. ഒന്നര വര്‍ഷത്തെ സസ്പെന്ഷൻ കാലയളവിന് ശേഷമാണ് എം.ശിവശങ്കർ സർവീസിൽ തിരിച്ചെത്തുന്നത്. സർവീസിൽ തിരിച്ചെത്തിയ ശിവശങ്കറിനെ കായിക, യുവജനക്ഷേമ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനാക്കി.
ലെെംഗിക ചൂഷണം നേരിട്ടത് തുറന്നു പറഞ്ഞു, ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല: ദിവ്യ ഗോപിനാഥ്
സംസ്ഥാനത്തെ വലിയ വിവാദങ്ങളിലേക്ക് നയിച്ച സ്വാർണക്കള്ളക്കടത്ത് കേസിലായിരുന്നു ശിവശങ്കറിന് സസ്പെൻഷൻ ലഭിച്ചത്. രണ്ടു ദിവസം മുൻപാണ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ട് ഉത്തരവാകുന്നത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരിക്കെയാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. വ്യവസായ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് നിലവിൽ കായിക, യുവജനക്ഷേമ വകുപ്പുകളുടെ ചുമതല വഹിച്ചു പോരുന്നത്. ഇതോടെ ഹനീഷിനെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക