ന്യൂഡൽഹി: ഇന്ത്യയിൽ 1,41,986 പുതിയ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ ദിവസത്തെ കേസുകളേക്കാൾ 21 ശതമാനം കൂടുതലാണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.28 ശതമാനമാണ്, അതേസമയം സജീവ കേസുകൾ 4,72,169 ആണ്.
24 മണിക്കൂറിനുള്ളിൽ 17,335 പുതിയ കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ വെള്ളിയാഴ്ച 15 ശതമാനം വർദ്ധിച്ചു.
ദേശീയ തലസ്ഥാനത്ത് നിരവധി കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെ വാരാന്ത്യ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയങ്ങളിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നേരിട്ട ഓക്സിജൻ പ്രതിസന്ധി കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങള്‍ക്കാണ് ആരോഗ്യമന്ത്രാലയം നിർദ്ദേശം നല്‍കിയിരിക്കുന്നത്.
ഓക്സിജന്‍ പ്ലാന്റുകള്‍ സിലിണ്ടറുകള്‍, വെന്റിലേറ്ററുകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ പരിശോധിക്കുകയും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുകയും വേണം. ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങളുടേതാണ്.
അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക