തിരുവനന്തപുരം: കൊവിഡ് മരണം അരലക്ഷത്തിലേക്കെത്തിയതോടെ സംസ്ഥാനത്തെ മരണനിരക്ക് ദേശീയ ശരാശരിയിലേക്ക്.
ദേശീയ ശരാശരി 1.37ൽ നിൽക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് 0.93 ലെത്തി. മൊത്തം മരണക്കണക്കിൽ കേരളം മഹാരാഷ്ട്രയ്ക്കും പിന്നിൽ രണ്ടാമതെത്തി.
പ്രതിദിന കേസുകളിൽ മുന്നിലാണെങ്കിലും മരണനിരക്ക് വെറും 0.4 ശതമാനം മാത്രമാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് എന്നത് കൊവിഡിന്റെ ഒന്നാം തരംഗ കാലത്ത് എല്ലായിടത്തും സർക്കാരിന്റെ പ്രധാന അവകാശവാദമായിരുന്നു.
രാജ്യത്തെ മരണനിരക്ക് ശരാശരി 1.37 ശതമാനത്തിൽ നിൽക്കുമ്പോൾ കേരളം 0.93ലെത്തി. 1.41 ലക്ഷത്തിലധികം മരണമുണ്ടായ മഹാരാഷ്ട്രയാണ് രാജ്യത്ത് മരണക്കണക്കിൽ മുന്നിൽ. രണ്ടാമതുള്ള കേരളത്തിൽ മരണം 49,547 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക