സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 150ലധികം ജീവനക്കാര്‍ ക്വാറന്റൈനിലാണ്.
32 ജഡ്ജിമാരിൽ നാല് പേർ രോഗബാധിതരായതിനാൽ നിലവിൽ കോടതിയിലെ പോസിറ്റീവിറ്റി നിരക്ക് 12.5 ശതമാനമാണ്.
ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡിയുടെ വിടവാങ്ങൽ പരിപാടിയിൽ പനി ബാധിച്ച ഒരു ജഡ്ജി പങ്കെടുത്തതായി സുപ്രീംകോടതി വൃത്തങ്ങൾ അറിയിച്ചു. പിന്നീട് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.
അടുത്ത നാലോ ആറോ ആഴ്ചത്തേക്ക് നേരിട്ട് കേസുകള്‍ കേള്‍ക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുപ്രീംകോടതി ജനുവരി 7 മുതൽ രണ്ടാഴ്ചത്തേക്ക് വെർച്വൽ ഹിയറിങിലേക്ക് മാറിയിരുന്നു.
വളരെ അടിയന്തരമായി പരിഗണിക്കേണ്ട കേസുകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ പരിഗണിക്കുക എന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക