നടന് ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് റെയ്ഡ്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന വെളിപ്പെടുത്തലിന്റെയും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിന്റെയും അടിസ്ഥാനത്തിലാണ് പരിശോധന.
ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ദിലീപിന് തോക്കുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയാണോയെന്നും പരിശോധന. ദിലീപിന് തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സില്ലെന്നും പൊലീസ്.
ആലുവയിലെ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരുന്നതോടെ ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടി അകത്ത് കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ദിലീപിന്റെ സഹോദരി എത്തി ഗേറ്റ് തുറന്ന് നല്കി. ഉദ്യോഗസ്ഥരെത്തിയ ശേഷം ദിലീപും വീട്ടിലെത്തി. ദിലീപിന്റെ സിനിമ നിര്‍മാണക്കമ്പനിയിലും സഹോദരന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ദിലീപിന്റെ അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക