സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ സംസ്ഥാന ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രണ്ടു മാസം മുന്‍പ് കിട്ടിയ മുന്നറിയിപ്പ് പോലും കണക്കിലെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സ്വകാര്യ ആശുപത്രികളാണ് മൂന്നാം തരംഗത്തില്‍ ജനങ്ങൾക്ക് കൂടുതൽ ആശ്രയമാകുന്നത്. ആക്ഷൻ പ്ലാനുകളൊന്നും ഇല്ലാത്ത സർക്കാരാണിവിടെയെന്നും ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ 17 നഗരങ്ങളിൽ കൂടി രാത്രി കർഫ്യൂ ഏർപ്പെടുത്തി ഗുജറാത്ത്
യാതൊരു റോളും ആരോഗ്യ വകുപ്പിന് ഇല്ലാത്ത സ്ഥിതിയാണിപ്പോൾ. യാതൊരു വിവരവും സംസ്ഥാന സർക്കാരിന്റെ പക്കലില്ല, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ജാഗ്രതയെന്ന് മാത്രം ആവര്‍ത്തിച്ച് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടികള്‍ക്ക് 75 പേരെന്ന സര്‍ക്കാര്‍ നിയന്ത്രണം പരസ്യമായി സിപിഎം വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസര്‍കോട്ടെ സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടും പ്രതിപക്ഷ നേതാവ് നിശിതമായ വിമര്‍ശനം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക