സംസ്ഥാനത്ത് ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ജനകീയ ഹോട്ടലുകൾക്ക് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ നൽകുന്ന സബ്സിഡി നിർത്തലാക്കുമെന്ന സൂചനയാണ് ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം അവതാളത്തിലാകുന്നത്. പാലക്കാട് ജില്ലയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.
വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആരംഭിച്ച സുഭിക്ഷ, ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം അവതാളത്തിലായിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന സബ്സിഡി നിർത്തലാക്കുമെന്ന സൂചനയാണ് സുഭിക്ഷ, ജനകീയ ഹോട്ടലുകളുടെ നടത്തിപ്പിനെ ബാധിക്കുന്നത്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള കുടുംബശ്രീ പ്രവർത്തകരാണ് കാന്റീനുകളുടെ നടത്തിപ്പ് ചുമതല.
പാലക്കാട് വൃദ്ധദമ്പതികളുടെ കൊലപാതകം, അവസാനിക്കാതെ ദുരൂഹതകൾ
സർക്കാർ നൽകുന്ന സബ്സിഡി നിർത്തലാക്കിയാൽ കാന്റീനിന്റെ നിലനിൽപ്പിനെ തന്നെയാണ് സാരമായി ബാധിക്കുക. സുഭിക്ഷാ കാന്റീനിൽ ഒരു ഊണിന് അഞ്ചു രൂപയും, ജനകീയ ഹോട്ടലുകളിൽ പത്തു രൂപയുമാണ് സർക്കാർ സബ്സിഡി വിഹിതമായി നൽകുന്നത്. പാചകവാതകം, പലചരക്ക് സാധനങ്ങൾ, പച്ചക്കറി തുടങ്ങിയ ഹോട്ടൽ മേഖലയിലെ അവശ്യസാധനങ്ങളുടെ വില വർദ്ധനവ് ജനകീയ ഹോട്ടലുകളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സർക്കാർ നൽകുന്ന സബ്സിഡി യാണ് ബഹുഭൂരിഭാഗം കുടുംബശ്രീ, സ്വയംസഹായ സംഘങ്ങളുടെയും ആശ്വാസം. ഉച്ചയൂണിനോടൊപ്പം അനുബന്ധ വിഭവങ്ങൾ, പ്രഭാതഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവയാണ് സംരംഭകർക്ക് നേരിയതോതിൽ ലാഭം നൽകുന്നത്. ഉച്ചയൂണിൽ മാത്രം കേന്ദ്രീകരിക്കുന്നവർക്ക് ഈ ലാഭം പ്രതീക്ഷിക്കാനാവില്ല. സർക്കാർ നൽകുന്ന സബ്സിഡി തുക ലഭിക്കുമ്പോഴാണ് മറ്റ് കടങ്ങൾ വീട്ടാൻ സാധിക്കുക. സബ്സിഡി നിർത്തലാക്കിയാൽ ഉച്ചയൂണിന്റെ വില വർധിപ്പിക്കേണ്ടത് അനിവാര്യമായി തീരും.
ആരാധകന്റെ വിവാഹത്തിൽ നിറസാന്നിധ്യമായ് ആസിഫ് അലി; വീഡിയോ
സപ്ലൈകോയ്ക്ക് കീഴിലുള്ള റേഷൻകടകൾ, ന്യായവില ഷോപ്പുകൾ എന്നിവിടങ്ങളിൽ 10 രൂപ, 11 രൂപ നിരക്കിൽ അരി അനുവദിക്കുന്നുണ്ട്. എന്നാൽ അരിയുടെ ഗുണമേന്മ എത്രത്തോളം ഉറപ്പു പറയാൻ കഴിയുമെന്നത് സാധിക്കില്ല. 30 രൂപയ്ക്ക് മുകളിൽ വരുന്ന കുറുവ അരിയാണ് കൂടുതൽ സ്ഥലങ്ങളിലും ഉപയോഗിക്കുന്നത്. സബ്സിഡി കൃത്യമായി ലഭിക്കാത്തതും, സംരംഭകരുടെ കടവുമാണ് ഈ മേഖലയെ പിറകോട്ടടിപ്പിക്കുന്നത്. കോമഡി കാലത്ത് സമൂഹ അടുക്കളകളായി പ്രവർത്തിച്ചതിന്റെ ബില്ലുകളും പലർക്കും ഇനിയും ലഭിക്കാനുണ്ട്. ജനകീയ ഹോട്ടലുകളുടെ കുടിശ്ശിക തീർക്കാൻ 30 കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും കുടിശ്ശിക ഇനത്തിൽ ഇനിയും പകുതിയിലധികം തുക ഈ മേഖലയ്ക്ക് ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക