പാലക്കാട് കടമ്പഴിപ്പുറം കണ്ണുകുർശ്ശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നീ വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ ധോരൂഹതകൾ നീങ്ങുന്നില്ല. കൊലപാതകത്തിലെ പ്രതി കടമ്പഴിപ്പുറം കണ്ണുകുർശ്ശി ഉണ്ണീരികുണ്ടിൽ രാജേന്ദ്രൻ പിടിയിലായിട്ടും കേസുമായി ബന്ധപ്പെട്ട ദുരൂഹതകൾ തീരുന്നില്ല.
പ്രതി പിടിയിലായി 90 ദിവസം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ചിന്റെ അന്വേഷണസംഘത്തിന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ ഇനിയും സാധിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിക്കാനാവാത്തതിനാൽ പ്രതി രാജേന്ദ്രന് ജാമ്യവും ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. രാജേന്ദ്രൻ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം.
2016 നവംബർ 14 നാണ് ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവരെ വീടിനുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അയൽവാസി രാജേന്ദ്രനാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 2021 ഒക്ടോബർ 29 ന് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തുടർന്ന് തെളിവെടുപ്പും നടത്തി. എന്നാൽ യഥാസമയത്ത് കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിയാത്തത് അന്വേഷണത്തിനേറ്റ വീഴ്ചയാണെന്ന് സംയുക്ത സമര സമിതി പറയുന്നു.
കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ കുറ്റബോധമേയില്ല! തുറന്നുപറഞ്ഞ് ശ്വേത മേനോന്
അന്വേഷണ സംഘം ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് സംയുക്ത സമരസമിതി ആരോപിക്കുന്നു. കൃത്യം നടന്ന വീട്ടിൽ നിന്നും കണ്ടെത്തിയ അഞ്ച് വിരലടയാളങ്ങൾ ആരുടേതാണെന്ന് തെളിയിക്കാൻ അന്വേഷണസംഘത്തിന് ഇതുവരെയായും സാധിച്ചിട്ടില്ലെന്നും വ്യക്തമാകുന്നു. മക്കള്‍ രണ്ടു പേരും ചെന്നൈയിലും അമേരിക്കയിലുമായതിനാല്‍ ഗോപാലകൃഷ്ണനും ഭാര്യ തങ്കമണിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിന്റെ ഓടുമാറ്റി അകത്ത് കയറിയായിരുന്നു രാജേന്ദ്രന് ക്രൂര കൃത്യം നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. വീട്ടില്‍ നിന്നും തങ്കമണിയുടെ ആറരപ്പവന്‍ വരുന്ന സ്വര്‍ണവും നാലായിരം രൂപയും പ്രതി മോഷ്ടിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. അഞ്ചുമാസം ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും പ്രതിയിലേക്കെത്താനായില്ല. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമര സമിതി പ്രക്ഷോഭമാരംഭിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതി പിന്നീട് പിടിയിലാകുകയായിരുന്നു. അന്വേഷണ ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം സംഭവ സ്ഥലത്തിനടുത്ത് വീടെടുത്ത് രഹസ്യമായി താമസിച്ചാണ് അന്വേഷണം നടത്തി വന്നിരുന്നത്. രണ്ടായിരത്തിലേറെപ്പേരുടെ മൊഴിയെടുത്തിരുന്നു. ഫോണ്‍ രേഖകള്‍, ഫിംഗര്‍ പ്രിന്റ് അടക്കം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.ചെന്നൈയിലും നാട്ടിലുമായി താമസിച്ചിരുന്ന രാജേന്ദ്രനെ നാട്ടിലേക്ക് വിളിച്ചു വരുത്തി പലതവണ അന്വേഷണസംഘം മൊഴിയെടുത്തു. ഇടവേളകളിലെടുത്ത മൊഴിയിലെ വൈരുധ്യമാണ് രാജേന്ദ്രനെ കുടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക