മിനിമം താങ്ങുവില നൽകാമെന്നത് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിപ്പോയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. കര്‍ഷക സമരം അവസാനിപ്പിക്കാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മിഷന് യുപി’, ‘മിഷന് ഉത്തരാഖണ്ഡ്’ പദ്ധതികള്‍ കര്‍ഷക സമരത്തിന്റെ അവസാന കാലത്ത് കര്‍ഷക നേതാവായ രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിക്കെതിരെ രംഗത്തിറങ്ങുമെന്നായിരുന്നു ആൻ അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്.
ഇപ്പോൾ കേന്ദ്രത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. കര്‍ഷക ഉത്പന്നങ്ങള്‍ സംഭരിക്കുന്നത് മുൻപത്തേതു് പോലെ ഇപ്പോഴും താങ്ങുവില നൽകാതെ തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും കർഷകരോട് കാണിക്കുന്ന മനോഭാവം തന്നെ ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക