മുംബൈ: ഇന്ന് രാവിലെ മുംബൈയിൽ നിന്ന് 70 പേരുമായി പുറപ്പെട്ട അലയൻസ് എയർ വിമാനം എഞ്ചിൻ കവർ ഇല്ലാതെ ഗുജറാത്തിലേക്ക് പറന്നു. എഞ്ചിൻ കവർ റൺവേയിൽ വീണു പോകുകയായിരുന്നു.
അലയൻസ് എയർ എടിആർ 72-600 വിമാനം സുരക്ഷിതമായി ഭുജിൽ ഇറങ്ങിയെങ്കിലും സംഭവത്തെക്കുറിച്ച് വ്യോമയാന നിരീക്ഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.
വിമാനം പറന്നുയരുന്നതിനിടെ എഞ്ചിൻ കവർ താഴെ വീണതായി അധികൃതർ പറഞ്ഞു. ടേക്ക്ഓഫ് നിരീക്ഷിച്ചിരുന്ന എയർ ട്രാഫിക് കൺട്രോൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് റൺവേയിൽ നിന്നും എഞ്ചിൻ കവർ കണ്ടെത്തി.
എഞ്ചിൻ കവർ നഷ്ടപ്പെട്ടത് ലക്ഷ്യസ്ഥാനത്തേക്ക് പറക്കുന്നത് തുടരുന്ന വിമാനത്തെ കാര്യമായി ബാധിക്കാൻ സാധ്യതയില്ലെന്ന് ഡിജിസിഎ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ എയർക്രാഫ്റ്റിന്റെ പ്രകടനത്തിൽ അപാകതയുണ്ടാകാം, വായുപ്രവാഹത്തിന് വിധേയമായ എഞ്ചിൻ ഘടകങ്ങളെ ബാധിച്ചേക്കാം എന്ന് വൃത്തങ്ങൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക