പാലക്കാട് കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ വനത്തിനുള്ളില്‍ കാണാതായ 22 കാരനായ പ്രസാദിനെ ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് കണ്ടെത്തിയത്.
പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് ടീമും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ആനമുളി ഭാഗത്തുനിന്നും പ്രസാദിനെ കണ്ടെത്തിയത്.
വനവിഭവങ്ങള്‍ ശേഖരിക്കാനായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു യുവാവ് വനത്തിലെത്തിയത്. ഇയാള്‍ക്കൊപ്പം അച്ഛനും അമ്മയും അയല്‍വാസിയായ സ്ത്രീയുമുണ്ടായിരുന്നു. രണ്ടു സംഘങ്ങളായി തിരിഞ്ഞ് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ പ്രസാദിനെ കാണാതാകുകയായിരുന്നു. വനവിഭവങ്ങള്‍ ശേഖരിച്ച് മറ്റെല്ലാവരും വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ രാത്രി കഴിഞ്ഞിട്ടും പ്രസാദ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിവിധ സംഘങ്ങളായി തിരഞ്ഞ് യുവാവിനായി തിരച്ചില്‍ ആരംഭിച്ചത്.
ഇപ്പോള്‍ പ്രസാദ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ഒരു പാറപ്പുറത്താണ് കഴിഞ്ഞതെന്നാണ് പ്രസാദ് പറയുന്നത്. ഇതിനിടയില്‍ ഒരു ആന വന്നു. ശേഷം ഓടി രക്ഷപെടുകയായിരുന്നു. ദീര്‍ഘദൂരം ഓടിയതിന്റേതും ഭക്ഷണം കഴിക്കാത്തതിന്റേയും അവശത ഇദ്ദേഹത്തിനുണ്ട്. അതിന്റെ ഭാഗമായുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ആളെ കാണാനില്ലെന്നതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതുകൊണ്ട് പ്രസാദിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും സ്ഥലം സിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക