ഗവര്‍ണറുടെ സ്റ്റാഫില്‍ ഹരി എസ്.കര്‍ത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫിൽ നിയമിച്ചതില്‍ കടുത്ത വിയോജിപ്പ് അറിയിച്ച് സര്‍ക്കാര്‍. രാഷ്ട്രീയപാര്‍ട്ടികളില്‍ സജീവമായവരെ രാജ്ഭവനില്‍ നിയമിക്കാറില്ലെന്ന് സര്‍ക്കാര്‍. ഇതുവരെ പിന്തുടര്ന്നത് അത്തരം നിലപാടാണ്.
പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര് ജ്യോതിലാലാണ് രാജ്ഭവന് കത്തുനല്‍കിയത്. കടുത്ത വിയോജിപ്പോടെ നിയമനം അംഗീകരിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമാണ് ഹരി എസ് കര്‍ത്ത. നിയമനത്തില്‍ ഗവര്‍ണറും സി.പി.എമ്മും ഒത്തുകളിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ്ഭവനിൽ നിയമിച്ചിട്ടില്ലെന്നു കത്തിൽ പറയുന്നു. ഇത്തരത്തിലുള്ള പരമ്പരാഗത രീതികൾ പാലിക്കപ്പെടേണ്ടതാണ്. പക്ഷേ, ഗവർണർ നിയമനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ട് നിർദേശം സ്വീകരിക്കുന്നു. ഗവർണറുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ കൊണ്ടുവരാനാണ് കത്തെന്നും പൊതുഭരണ സെക്രട്ടറി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക