കൊച്ചി: കിഴക്കമ്പലത്തു മരിച്ച ട്വന്റി20 പ്രവർത്തകൻ ദീപുവിനെ മര്‍ദിച്ചത് സിപിഎം നേതാക്കളുടെ മുന്നില്‍ വച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
പട്ടികജാതി കോളനിയിൽ ക്രൂരമായ മർദനമാണു നടന്നത്. പിണറായി വിജയൻ സർക്കാരിന്റെ ധാർഷ്ട്യത്തിന്റെ അവസാനത്തെ രക്തസാക്ഷിയാണു ദീപുവെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണു കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ.ദീപുവിനു (38) മര്‍ദനമേറ്റത്. ട്വന്റി20യുടെ വിളക്കണയ്ക്കല്‍ സമരത്തിനിടെയായിരുന്നു ആക്രമണം.
ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. കേസില്‍ നാലുപ്രതികള്‍ പൊലീസ് പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക