ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് വിരാട് കോലി നല്കിയ മറക്കാനാവാത്ത സമ്മാനത്തെക്കുറിച്ച് തുറന്നു പറയുകയാണ് സച്ചിന്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഗ്രഹാം ബെന്‍ സിംഗറുടെ യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് വികാരനിര്‍ഭരമായ ആ ഓര്മ സച്ചിന് പങ്കുവെച്ചത്.
2013ല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ കരിയറിലെ അവസാന ടെസ്റ്റും കളിച്ച് ഡ്രസ്സിംഗ് റൂമില്‍ മടങ്ങിയെത്തിയതായിരുന്നു ഞാന്‍. കണ്ണീരടക്കാനാവാതെയാണ് ഞാന്‍ ഔട്ടായി ഡ്രസ്സിംഗ് റൂമില്‍ മടങ്ങിയെത്തിയത്. എനിക്കറിയാമായിരുന്നു ഞാന്‍ വിരമിക്കാന്‍ പോകുകയാണെന്ന്.
ഇനിയൊരിക്കലും ഇന്ത്യന്‍ കുപ്പായത്തില്‍ ഞാന്‍ ബാറ്റിംഗിന് ഇറങ്ങില്ലെന്ന്, ആ ചിന്ത എന്നെ വല്ലാതെ സങ്കടത്തിലാഴ്ത്തി. അതുകൊണ്ടുതന്നെ പുറത്തായശേഷം ഡ്രസ്സിംഗ് റൂമിലെ ഒരു മൂലയില്‍ തലയില്‍ ടവലിട്ട് വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍. എനിക്ക് കണ്ണീരടക്കാനായിരുന്നില്ല. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു.
ആ സമയത്ത് വിരാട് എന്റെ അടുത്ത് വന്നു. എന്നിട്ട് അദ്ദേഹത്തിന്റെ അച്ഛന് കെട്ടിക്കൊടുത്ത പാവനമായി അദ്ദേഹം കരുതുന്ന ഒരു ചരട് എന്റെ കൈയില്‍ തന്നു. അത് ഞാന്‍ കുറച്ചുനേരം എന്റെ കൈയില്‍ മുറുകെ പിടിച്ചു. എന്നിട്ട് അദ്ദേഹത്തിന് തന്നെ തിരികെ കൊടുത്തു.
ഇത് അമൂല്യമായ ഒന്നാണെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. ഇത് നിന്റെയാണ്, വേറെ ആരുടെയുമല്ല, നിന്റെ അവസാനശ്വാസം വരെ നീ ഇത് കൈയില്‍ വെക്കണം.
അതുപറഞ്ഞുകൊണ്ട് ഞാന്‍ ആ ചരട് വിരാടിനെ തിരിച്ചേല്‍പ്പിച്ചു. വികാരനിര്‍ഭരമായ നിമിഷമായിരുന്നു അത്. എന്റെ ജീവിതത്തില്‍ ഓര്മയുള്ളിടത്തോളം കാലം ആ നിമിഷം എന്റെ മനസിലുണ്ടാവും-സച്ചിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക