കേരള സംസ്ഥാനത്തിപ്പോൾ ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുണ്ടാ സംഘങ്ങളെ സംസ്ഥാനത്തുടനീളം തുറന്ന് വിട്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തന്നെയാണ് അക്രമ സംഭവങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈനിൽ കുടുങ്ങി കിടക്കുന്ന പാലക്കാട് സ്വദേശികളായ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കണമെന്ന് കടുംബം
ഇന്ന് തിരുവനന്തപുരത്ത് നടന്ന കൊലപാതകം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി യാഥാർഥ്യത്തെ മനസിലാക്കണമെന്നും ഗുണ്ടകളെ അകത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക