ഇന്ന് മഹാശിവരാത്രി. ആലുവമണപ്പുറം ബലിതര്‍പ്പണത്തിനൊരുങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷവും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പരിമിതമായിരുന്നു ആഘോഷം. ഇത്തവണ വന്‍ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ശിവരാത്രി പ്രമാണിച്ച് ആലുവയിലെങ്ങും പൊലീസ് സുരക്ഷയും കര്‍ശനമാക്കി. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും രാത്രിയില്‍ ബലിയിടുന്നതിനും പുഴയില്‍ ഇറങ്ങുന്നതിനും തടസമില്ല. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ഒരേ സമയത്ത് പരമാവധി 1500 പേരെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കും.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന് എടുത്തിട്ടുള്ള 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. കെഎസ്ആര്‍ടിസി വിവിധകേന്ദ്രങ്ങളില്‍ നിന്ന് ആലുവയിലേക്ക് ശിവരാത്രി സ്പെഷല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക