ഇന്ത്യക്കാര്‍ അടിയന്തരമായി ഹര്‍കീവ് വിടണമെന്ന് യുക്രയ്നിലെ ഇന്ത്യന്‍ എംബസി. യുക്രെയ്ന് സമയം വൈകിട്ട് ആറു മണിക്ക് മുന്‍പ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. പെസോചിന്‍, ബബയെ, ബെസിഡോല്‍ക എന്നിവിടങ്ങളിലേക്ക് മാറണം എന്നാണ് നിര്‍ദേശം.
ഹര്ക്കീവിലായിരുന്നു ഇന്നലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കാമെന്ന് റഷ്യന്‍ സ്ഥാനപതി അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു . യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യന്‍ സ്ഥാനപതി അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക