വിഎസ് അച്യുതാനന്ദന് തനിയ്ക്ക് ഏറെ പ്രചോദനം നൽകുന്ന നേതാവാണെന്ന് സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ അനുഭവസമ്പത്തുള്ള നേതാവാണ് അദ്ദേഹം. സജീവ ജീവിതത്തിലേയ്ക്ക് തിരികെ വരട്ടയെന്നും ആഗ്രഹിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ക്സിസ്റ്റുകള്‍ എന്ന നിലയില്‍ ജീവിതത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധ്യമുണ്ട് എന്നാണ് വിഎസിന്റെ ആരോഗ്യ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് യെച്ചൂരി പറഞ്ഞത്. തിരുവനന്തപുരത്തെത്തി അദ്ദേഹത്തെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
വിഎസ് അച്യുതാനന്ദന് പങ്കെടുക്കാത്ത സിപിഐഎം സംസ്ഥാന സമ്മേളനം പാര്‍ട്ടി രൂപീകരണത്തിന് ശേഷം ആദ്യമായാണ് നടക്കുന്നത്. 37 വര്‍ഷത്തിന് ശേഷം എറണാകുളം ജില്ലയിലേയ്ക്ക് വീണ്ടുമെത്തുന്ന സംസ്ഥാന സമ്മേളനം എന്നതിനപ്പുറം പാര്‍ട്ടി രൂപീകരണത്തിന് നേതൃത്വം കൊടുത്ത നേതാക്കളിലൊരാളായ വിഎസിന്റെ അഭാവം കൊണ്ടുകൂടിയാണ് ഈ സമ്മേളനം ശ്രദ്ധിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക