കൊച്ചി: ചേരാനെല്ലൂരിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന് യുവതികള്‍ നല്കിയ പരാതിയില്‍ ഒളിവിലായിരുന്ന പ്രതി സുജിഷിനെ പൊലീസ് പിടികൂടി. രണ്ട് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
പെരുമ്പാവൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ശനിയാഴ്ച്ച രാത്രിലാണ് ചേരാനെല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 5 കേസുകളാണ് പോലീസ് ഇയാള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്തത്. 3 കേസുകള്‍ പാലാരിവട്ടം സ്റ്റേഷനിലും 2 എണ്ണം ചേരാനെല്ലൂര്‍ സ്റ്റേഷനിലുമാണുള്ളത്. ഇതിന് പിന്നാലെ സുജിഷ് ഒളിവില്‍ പോവുകയായിരുന്നു.
പോലീസ് ടാറ്റൂ സ്റ്റുഡിയോയില്‍ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. സ്ഥാപനത്തിലെ കമ്ബ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, സിസിടിവി ,ഡിവിആര്‍, എന്നിവ പിടിച്ചെടുത്തിരുന്നു. ഇതിലെ വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക