വർക്കല: അയന്തി പന്തുവിളയിൽ പൊള്ളലേറ്റു മരിച്ച പ്രതാപന്റെ മകൻ അഹിലിന്റെ കല്യാണനിശ്ചയം കഴിഞ്ഞത് അഞ്ചു മാസം മുൻപ്.
വീടിനടുത്തുള്ള പെൺകുട്ടിയുമായി വിവാഹം ഈ വർഷം നവംബറിൽ നടത്താനാണ് ലക്ഷ്യമിട്ടത്. ഇതിനുള്ള ഒരുക്കങ്ങൾ നടത്തവേയാണ് ദാരുണമായ സംഭവം .
രണ്ടു വർഷം മുൻപാണ് അഹിലിന്റെ ജ്യേഷ്ഠനായ നിഹുലിന്റെയും അഭിരാമിയുടെയും വിവാഹം നടന്നത്. മരിച്ച അഭിരാമി വക്കം മുണ്ടിയാൻ വിളാകത്തിൽ സിദ്ധി ഭവനിൽ സൈനു നടേശന്റെയും സോഫിയുടെയും മകളാണ്.
ഇവരുടെ ഏകമകൻ എട്ടുമാസം പ്രായമായ റയാനും അപകടത്തിൽ മരിച്ചു. പ്രതാപന്റെ ഗൾഫിലുള്ള മൂത്തമകൻ രാഹുൽ, അടുത്തകാലത്ത് അവധിക്ക് നാട്ടിലെത്തി ദിവസങ്ങൾക്ക് മുൻപാണ് മടങ്ങിയത്. വിവരമറിഞ്ഞതോടെ സംസ്കാര ചടങ്ങിനായി രാഹുൽ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക