നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വഴിത്തിരിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് താൻ ഇരയല്ലെന്നും അതിജീവിതയാണെന്നും വ്യക്തമാക്കിക്കൊണ്ട് നടി തന്നെ രംഗത്ത് വന്നത്.
ഇപ്പോഴിതാ നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ മൊഴിനല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന വാദവുമായി ഐടി വിദഗ്ധൻ രംഗത്ത് വന്നിരിക്കുകയാണ്.
കേസിൽ ദിലീപിനും അഡ്വ ബി രാമന്‍പിള്ളയ്ക്കുമെതിരായി മൊഴിനല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഐടി വിദഗ്ധൻ പരാതി നൽകി. ഫോണിലെ ഫയലുകള്‍ ഡിലീറ്റ് ചെയ്തത് അഡ്വ. ബി രാമന്‍പിള്ളയുടെ നിര്‍ദേശത്തെ തുടർന്നാണെന്ന് മൊഴി നൽകുവാനാണ് ക്രൈംബ്രാഞ്ച് സമ്മര്‍ദം ചെലുത്തുന്നത്. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി ഐടി വിദഗ്ധന്‍ ഹൈക്കോടതിയെ സമീപിച്ചു.
ഐടി വിദഗ്ധന്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം ഹൈക്കോടതി വീണ്ടും പരിഗണിക്കും. പരാതി പരിഗണിച്ചശേഷം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നോട്ടീസ് നല്‍കാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക