ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി പുറത്തുവന്നിരുന്നു. ഹൈക്കോടതിയുടെ വിധി പുറത്തുവന്നതോടെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
വിദ്യാര്‍ഥിയുടെ പീഡന പരാതിയില്‍ സര്‍വകലാശാല അധ്യാപകനെ പുറത്താക്കി
വിധിയില്‍ പ്രതിഷേധിച്ച് ഇന്ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മുസ്ലിം സംഘടനയായ അമീര്‍ ഇ ശരിയത്ത് മൗലാന സഹീര്‍ അഹമ്മദ് ഖാന് റഷാദിയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. യൂണിഫോം ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിഷമകരമായ വിധിയില്‍ പ്രതിഷേധം അറിയിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് വ്യാഴാഴ്ച ബന്ദ് ആചരിക്കുകയാണെന്ന് സംഘടന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക