ഇടുക്കി: തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയിൽ ഫൈസലിനെയും കുടുംബത്തെയും ഇല്ലാതാക്കിയത് കൃത്യമായ പ്ലാനിംഗോട് കൂടി. വാട്ടര്‍ ടാങ്കിലെ വെള്ളം ചോര്‍ത്തി കളഞ്ഞ് മകനും കുടുംബത്തിനും രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും പ്രതി അടച്ചിരുന്നു.
ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകത്തിന് പിന്നില്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബവഴക്കിനെ തുടർന്ന് വീടിന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാൾ. കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക