ഇന്ത്യയിൽ വലിയ നിക്ഷേപ പദ്ധതിയുമായി ജപ്പാൻ. വരുന്ന അഞ്ച് വർഷം കൊണ്ട് നിക്ഷേപ പദ്ധതികൾ ജപ്പാൻ നടപ്പിലാക്കുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് ഇക്കാര്യം അറിയിച്ചത്. 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ജപ്പാൻ ഇന്ത്യയിൽ നടത്തുന്നത്.
ലഭിച്ച 4,04,912 പരാതികളില്‍ 3,87,658 എണ്ണവും തീർപ്പാക്കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ
പുരോഗതിയും സമൃദ്ധിയും പങ്കാളിത്തവുമാണ് ഇന്ത്യ-ജപ്പാന് ബന്ധത്തിന്റെ അടിസ്ഥാനമെന്ന് നരേന്ദ്രമോദി പറഞ്ഞു. ആഗോളതലത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും കൂടിക്കാഴ്ചയിൽ സംസാരിച്ചിരുന്നു. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക