മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും തീർപ്പാക്കിയതായി റിപ്പോർട്ട്. പരാതികളില്‍ 95 ശതമാനവും തീർപ്പാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് അറിയിച്ചത്. സമാന്തരമായി പ്രവര്‍ത്തിച്ചിരുന്ന സംവിധാനങ്ങളെ സംയോജിപ്പിച്ച് ഐ.ടി. അധിഷ്ഠിതമായ പൊതുജന പരാതി പരിഹാര സെല്ലിനാണ് രൂപം നൽകിയിരുന്നത്.
ഐഎസ്എല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം, ആവേശത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ലഭിച്ച 4,04,912 പരാതികളില്‍ 3,87,658 എണ്ണവും തീർപ്പാക്കിയിട്ടുണ്ട്. പൊതുഭരണ വകുപ്പ്, പിആര്‍ഡി എന്നിവയുടെ നിയന്ത്രണത്തിലുളള സുതാര്യ കേരളം, മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്റര്‍, മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍, ജില്ലാതലങ്ങളിലെ സുതാര്യ കേരളം സെല്ലുകള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളെയായിരുന്നു ഏകോപിപ്പിച്ചിരുന്നത്.
നായികമാരെ പ്രണയിക്കുമോ? മുകേഷിന്റെ ചോദ്യത്തിന് മറുപടിയുമായി മോഹന്‍ലാല്‍
എന്നാൽ, ഐടി അധിഷ്ഠിതമായ പൊതുജന പരാതി പരിഹാര സെല്ലിന് രൂപം നല്‍കിയതിലൂടെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കാനും പരാതികളിക്ഷമായി ഇടപെടാനും കഴിയുന്നുണ്ട്. പരാതികള്‍ക്ക് ലഭിക്കുന്ന മറുപടിയെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1076 ല്‍ അറിയിച്ചാല്‍ സത്വരനടപടി സ്വീകരിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക