വിവാദ പ്രസ്താവനയുമായി വീണ്ടും ആർഎസ്എസ് നേതാവ്. ഇന്നല്ലെങ്കിൽ നാളെ ദേശീയ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കുമെന്ന പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് ആണ് പ്രസ്താവന ഉയർത്തിയിരിക്കുന്നത്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കുകയാണെങ്കിൽ ഭൂരിഭാഗം പേരും പിന്തുണ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായി ഹിന്ദുക്കളെല്ലാം ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ചെങ്കോട്ടയില്‍ കാവികൊടി ഉയര്‍ത്തുമെന്ന പ്രസ്താവനയുമായാണ് അദ്ദേഹം രംഗത്ത് വന്നത്. ത്രിവര്‍ണ പതാകയ്ക്ക് പകരം കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയാകുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ ലോകത്തേക്ക് ലണ്ടനിൽ നിന്നൊരു പുത്തൻ താരോദയം
അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് മുന്‍പ് പറഞ്ഞപ്പോള്‍ ആളുകള്‍ നമ്മളെ നോക്കി ചിരിച്ചില്ലേ? എന്നാലതിപ്പോള്‍ സാധ്യമായില്ലേ? അതുപോലെ നൂറോ ഇരുന്നൂറോ അഞ്ഞൂറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കാവിക്കൊടി ദേശീയ പതാകയാകും. ഹിന്ദു ധര്‍മ്മം നടപ്പാവുന്ന സമയത്ത് ചെങ്കോട്ടയില്‍ കാവിക്കൊടി ഉയരും. കെ എസ് ഈശ്വരപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക