ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിയ യുവതിയെ അനുവാദമില്ലാതെ വന്ധ്യംകരണത്തിന് വിധേയയാക്കിയെന്ന് പരാതി. ഉത്തർപ്രദേശിലെ ആഗ്രയിൽ റെയില്‍വേ ആശുപത്രിയിലാണ് 30 വയസ്സുകാരിക്ക് വന്ധ്യംകരണം നടത്തിയത്.
റെയില്‍വേ സുരക്ഷാ സേനയിലെ ജീവനക്കാരനായ യോഗേഷ് ബാഗേലിന്റെ ഭാര്യയെയാണ് മുന്‍കൂട്ടി അനുമതി വാങ്ങാതെ വന്ധ്യംകരണത്തിന് വിധേയയാക്കിയത്. യോഗേഷ് പൊലീസില്‍ പരാതി നല്കി. വിഷയത്തിൽ അന്വേഷണം നടത്താൻ ആഗ്ര ഡിവിഷന് റെയില്‍വേ അഡ്മിനിസ്ട്രേഷന് മൂന്നംഗ സമിതിക്ക് രൂപം നല്കി.
യുവതി മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു പതിവായി പരിശോധന നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക