മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി. സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി പുന:സംഘടിപ്പിക്കും. ഇതുസംബന്ധിച്ച ശുപാർശകള്‍ തയ്യാറാക്കാൻ കേരളത്തിനും തമിഴ്നാടിനും കോടതി നിര്‍ദേശം നല്കി.
ഇതിനായി ഇരുസംസ്ഥാനങ്ങളും സംയുക്ത യോഗം ചേരണമെന്നും യോഗത്തിന്റെ മിനുട്ട്സ് ചൊവ്വാഴ്ച ഹാജരാക്കണമെന്നും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പുതിയ അണകെട്ട് വേണമോയെന്ന വിഷയം മേൽനോട്ട സമിതി ചർച്ച ചെയ്യട്ടെ. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്ന് ഉയർത്തുന്നത് നിലവിൽ പരിഗണനയിൽ ഇല്ല. അണകെട്ട് സുരക്ഷിതമാണോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധർ ആണെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക