തിരുവനന്തപുരം: സില്‍വര്‍ലൈന്‍ എതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് ജനപിന്തുണയില്ലെന്നും കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന സമരാഭാസമാണിതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. കേരളത്തില്‍ വികസനം നടക്കരുതെന്ന വാശിയാണ് യുഡിഎഫിന്റേത്.
കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന സംയുക്ത നീക്കമാണ് നടക്കുന്നത്. നിയമപ്രകാരം മാത്രമായിരിക്കും ഭൂമി ഏറ്റെടുക്കുക. ഇന്ത്യയിലെവിടെയും കൊടുക്കാത്ത പുനരധിവാസ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിജയരാഘവന് പറഞ്ഞു.
യുഡിഎഫ് നടത്തുന്നത് ഒറ്റപ്പെട്ട സമരം. ബഹുജന പിന്തുണയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ കാലത്ത് കേരളത്തില്‍ വികസന പ്രവര്‍ത്തനം നടക്കരുതെന്ന വാശിയാണ് കാണുന്നത്.
കെ റെയിൽ സിൽവർ ലൈനിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് ആസൂത്രിത പ്രചാരണമെന്ന് ബിജെപി
ഇതിനൊന്നും ജനപിന്തുണയില്ല. ജനങ്ങളുടെ പിന്തുണ സമരത്തിനില്ല. ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ പോയി കോണ്‍ഗ്രസുകാരും ബിജെപിക്കാരും നടത്തുന്ന സമരാഭാസമാണിത്.
സംശയമില്ലാത്ത തരത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ആരുടെയും സ്ഥലം ഇപ്പോള്‍ എടുത്തിട്ടില്ല. ഇതുസംബന്ധിച്ച് പ്രാഥമിക സര്‍വ്വേ മാത്രമാണ് നടത്തുന്നത്.
റെയില്‍വേ എത്ര സര്‍വ്വേ നടത്തിയിട്ടുണ്ട്. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവുമാണ് എപ്പോഴും നടക്കുക. വിജയരാഘവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക