നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട നർത്തകി വിപി മൻസിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്, കലൂർ പാവക്കുളം ശിവ ക്ഷേത്രത്തിൽ മൻസിയക്ക് സ്വീകരണം നൽകാനും നൃത്തം അവതരിപ്പിക്കാനും തീരുമാനം
കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ നർത്തകി വിപി മൻസിയക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് വിപി മൻസിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത് വന്നിരിക്കുന്നത്. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും സെക്രട്ടറി വി ആർ രാജശേഖരനുമാണ് വിവാദത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പെപ്പേ വാക്ക് പാലിച്ചു, തന്നെ കാണാൻ കഴിയാതെ വാശി പിടിച്ച കുട്ടിയെ കാണാൻ പെപ്പേ എത്തി…
ഇടതു സർക്കാരിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡാണ് മൻസിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്കാരത്തിന് എതിരായ തീരുമാനമാണെന്നും വിഎച്ച്പി വിമർശിച്ചു. മാത്രമല്ല, വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള കലൂർ പാവക്കുളം ശിവ ക്ഷേത്രത്തിൽ മൻസിയക്ക് സ്വീകരണം നൽകാനും നൃത്തം അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിലക്കേർപ്പെടുത്തിയ ദേവസ്വം ബോർഡിന്റെ നടപടി ദുരൂഹമാണെന്നും കുറ്റപ്പെടുത്തി.
തനിയ്ക്ക് വിലക്കേർപ്പെടുത്തിയത് സംബന്ധിച്ച് മൻസിയ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചിരുന്നു. ഇതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികൾ പരിപാടി റദ്ദാക്കിയതായി വിളിച്ച് അറിയിച്ചത്. വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മന്‍സിയ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക