ട്വിറ്ററിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റുകൾ തടയാൻ ട്വിറ്റർ തയ്യാറാകുന്നില്ല. ഹിന്ദു മതസ്ഥരുടെ വിശ്വാസങ്ങളെ വിലമതിക്കുന്നില്ലെന്നും ഹൈക്കോടതി വിമർശിച്ചു
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബ്ലോക്ക് ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് നിരീശ്വരവാദി സംഘടനയുടെ അക്കൗണ്ടുകൾ തടയുന്നില്ലെന്ന് വിഷയത്തിൽ ഡൽഹി ഹൈക്കോടതി ചോദിച്ചു. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റുകൾ തടയാൻ ട്വിറ്റർ തയ്യാറാകുന്നില്ലെന്നും ഹിന്ദു മതസ്ഥരുടെ വിശ്വാസങ്ങളെ വിലമതിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
പെപ്പേ വാക്ക് പാലിച്ചു, തന്നെ കാണാൻ കഴിയാതെ വാശി പിടിച്ച കുട്ടിയെ കാണാൻ പെപ്പേ എത്തി…
മറ്റ് മത വിശ്വാസികളുടെ വൈകാരിക വിഷയങ്ങളില്‍ ട്വിറ്ററിന് ആശങ്കയില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി എന്തുകൊണ്ട് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ അക്കൗണ്ടിനെതിരെ സ്വമേധയാ നടപടിയെടുക്കുന്നില്ലെന്നും ചോദിച്ചു. ഒരുവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുകയാണെങ്കില്‍ അത്തരം ഉള്ളടക്കം തടയണമെന്നും കോടതി ആവശ്യപ്പെട്ടു.
എത്തീസ്റ്റ് റിപ്പബ്ലിക് എന്ന അക്കൗണ്ടില്‍ നിന്നാണ് കാളീദേവിയെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശമുണ്ടായത്. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജി വിപിന്‍ സാംഘി തലവനായ ബെഞ്ച് ട്വിറ്ററിനെതിരെ വിമർശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക