ഹൂസ്റ്റൺ: യു.എസ്. സംസ്ഥാനമായ ഒക്ലഹോമ ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന ബിൽ ഒക്ലഹോമ പാസാക്കി. അമ്മയുടെ ജീവനു ഭീഷണിയാകുന്നതൊഴികെ ഏതുസാഹചര്യത്തിലും ഗർഭച്ഛിദ്രം വിലക്കുന്ന ബില്ലിനാണ് അംഗീകാരം ലഭിച്ചത്.
നിയമം ലംഘിക്കുന്നവർക്ക് പത്തുവർഷത്തെ തടവും 75 ലക്ഷം രൂപവരെ പിഴയും ശിക്ഷയാണ് ലഭിക്കുക.
റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് 70 ജനപ്രതിനിധികൾ ബില്ലിനെ പിന്തുണച്ചു. 14 പേർ എതിർത്തു. ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പുവെക്കുന്നതോടെ ബിൽ നിയമാകും.
നേരത്തേ അരിസോണ, കെന്റക്കി, ഐഡഹോ സംസ്ഥാനങ്ങൾ ഗർഭച്ഛിദ്രനിരോധന നിയമങ്ങളിൽ ഇളവുനൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക