തൃശൂര്‍: സ്വന്തം മകന് തങ്ങളെ ക്രൂരമായി ആക്രമിക്കുമെന്ന് വീടിനു സമീപത്തെ പുല്ല് വെട്ടുന്ന ജോലിയില്‍ മുഴുകിയിരുന്ന സുബ്രനും ഭാര്യ ചന്ദ്രികയും ഒരിക്കലും കരുതി കാണില്ല.
ചന്ദ്രികയുടെ മുഖം വെട്ടി വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. സുബ്രന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്. ഞായറാഴ്ച 9.15 നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.
അയല്‍വാസികള്‍ പറഞ്ഞത് അനീഷ് നിരന്തരം മാതാപിതാക്കളുമായി വഴക്കിട്ടിരുന്നതായാണ്. എന്നാല്‍ ബഹളം കൂടിയപ്പോഴാണ് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. വഴിയില്‍ നിന്ന് മാതാപിതാക്കളോട് വഴക്കിട്ട അനീഷ് വീട്ടിലേക്ക് കയറി പോവുകയും വെട്ടുകത്തിയുമായി ഇറങ്ങി വന്ന് മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക