മുംബൈ: ഐപിഎല്ലില്‍ ജൈത്രയാത്ര തുടരാന്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങും. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
പഞ്ചാബ് കിംഗ്സിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത്. അവസാന രണ്ട് പന്തിലും സിക്സ് നേടി രാഹുല്‍ തെവാട്ടിയയാണ് ഗുജറാത്തിനെ വിജത്തിലേക്ക് നയിച്ചത്.
അതുപോലെ സണ്‍റൈസേഴ്സ് ഹൈദരബാദ് ക്യാന്പില്‍ ആശങ്കയും പടര്‍ത്തും. ശുഭ്മാന്‍ ഗില്ലിന്റെ ക്ലാസ്, റാഷിദ് ഖാന്റെ ഇന്ദ്രജാലം, ഹാര്‍ദിക് പണ്ഡ്യയുടെ ഓള്‍റൗണ്ട് കരുത്ത്.
മുഹമ്മദ് ഷമിയുടെ വേഗം… ജൈത്രയാത്ര തുടരാനുള്ള വെടിക്കോപ്പുകളെല്ലാംമുണ്ട് നവാഗരാതണെങ്കിലും ടൈറ്റന്‍സിന്റെ ആയുധപ്പുരയില്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്പിച്ച് വിജയവഴിയില്‍ എത്തിയെങ്കിലും ഹൈദരാബാദിന് പരിഹരിക്കാന്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. ഓപ്പണിംഗ് ബാറ്റര്‍മാരുടെ മെല്ലെപ്പോക്കാണ് പ്രധാനപ്രശ്നം.
രാഹുല്‍ ത്രിപാഠി, നിക്കോളാസ് പുരാന്, എയ്ഡന്‍ മാര്‍ക്രാം, അബ്ദുല്‍ സമദ് എന്നിവരുടെ സ്ഥിരതയിലും വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരൊഴികെയുള്ള ബൗളര്‍മാരുടെ പ്രകടനത്തിലും സംശയമേറെ.
ഏറെക്കാലും ബൗളിംഗ് നിരയിലുണ്ടായിരുന്ന റാഷിദ് ഖാനായിരിക്കും സണ്‍റൈസേഴ്സിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക. ഐപിഎല്ലില്‍ 100 വിക്കറ്റ് ക്ലബിലെത്താന്‍ രണ്ട് വിക്കറ്റ് മാത്രം അകലെയാണ് അഫ്ഘാന്‍ സ്പിന്നര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക