തൃക്കാക്കരയില്‍ മല്‍സരിക്കണമെന്ന് പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനോട് കോണ്‍ഗ്രസ് നേതൃത്വം. ഇന്ന് ഉമാ തോമസിനെ കണ്ട് ചര്‍ച്ച നടത്തിയ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമാണ് അവരുടെ വീട്ടിലെത്തി ഈ അഭ്യര്‍ത്ഥ നടത്തിയത്. വരുന്ന തിരഞ്ഞെടുപ്പില്‍ തൃക്കാക്കര സീറ്റ് യു ഡി എഫിന് നിലനിര്‍ത്തണമെങ്കില്‍ ഉമാ തോമസ് തന്നെ സ്ഥാനാര്‍ത്ഥിയാകണം എന്നതിലേക്കാണ് കോണ്‍ഗ്രസ് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.
ആദ്യം മല്‍സരിക്കുന്നതില്‍ വിമുഖ പ്രകടിപ്പിച്ച ഉമാതോമസ് പിന്നീട് അനുകൂലമായി പ്രതികരിച്ചുവെന്നാണ് അറിയുന്നത്. ഉമാ തോമസിനെ പാലാരിവട്ടത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം നേതാക്കള്‍ എറണാകുളം ഡി സി സി ആഫീസില്‍ യോഗം ചേര്‍ന്നിരുന്നു. ഉമയെ മല്സിരിപ്പിച്ച് സീറ്റ് നിലനിര്‍ത്തണമെന്നാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെയും ആവശ്യം. ഉമ തോമസ് മല്സിക്കുന്നില്ലന്ന വാര്‍ത്തകള്‍ ആദ്യം വന്നപ്പോഴാണ് കെ വി തോമസ് ഇടതുമുന്നണിയിലൂടെ ആ സീറ്റിന് മേല്കണ്ണു വച്ചത്. എന്നാല്‍ ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം പഖ്യാപിച്ചുകഴിഞ്ഞാല് പിന്നീട് ആ സീറ്റ് ഉറപ്പായും യു ഡി എഫിന്റെ കൈകളില്‍ നിലനില്‍ക്കുമെന്നാണ് കോണ്‍ഗ്രസ്നേതാക്കള്‍ വിശ്വസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക