സിഐടിയുസി – എഐടിയുസി സംഘടനകള്‍ സമരത്തിലേക്ക് നീങ്ങുന്നു. ശമ്പളം മുടങ്ങിയതില്‍ കെഎസ്ആര്‍ടിസിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. വിഷുവിനു മുൻപ് ശമ്പളം നൽകിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് എഐടിയുസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍
അതേസമയം, ഈ മാസം 28ന് സൂചനാ പണിമുടക്ക് സിഐടിയു പ്രഖ്യാപിച്ചിരുന്നു. അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നല്‍കുമെന്ന ഉറപ്പ് ഗതാഗത മന്ത്രി നൽകിയെന്നും പക്ഷെ അത് പാലിക്കുവാൻ തയ്യാറായില്ലെന്നും വിമർശിച്ചു. സമരം ചെയ്താന്‍ പൈസ വരുമോ എന്നായിരുന്നു ഗതാഗത മന്ത്രി ചോദിച്ചത്.
ഇടത് സംഘടനകള്‍ തന്നെയാണ് മന്ത്രിയെയും കെഎസ്ആര്‍ടിസി മാനേജ്മെന്റിനെയും രൂക്ഷമായി വിമര്‍ശിച്ച് സമരത്തിനിറങ്ങുന്നത്. കെ സ്വിഫ്റ്റില്‍ എംപാനല്‍ ജീവനക്കാരെ നിയമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നും സിഐടിയു കുറ്റപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച യോഗം ചേര്‍ന്ന് എഐടിയുസി തുടര്‍സമരം തീരുമാനിക്കും. ഡ്യൂട്ടി ബഹിഷ്കരിച്ചുകൊണ്ടുള്ള സമരം നടത്താൻ തന്നെയാണ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക