സിനിമ പിആർഒ വാഴൂർ ജോസിൽ നിന്നും വധഭീഷണിയുണ്ടായെന്ന് സംവിധായകൻ ഒമർ ലുലു. തന്റെ സിനിമകളുമായി സ്ഥിരം സഹകരിക്കുന്ന വ്യക്തിയാണ് വാഴൂർ ജോസ്. എന്നാൽ പുതിയ സിനിമകളിൽ ജോസിന് പകരം മറ്റൊരാളെ പിആർഒയായി തീരുമാനിക്കുകയും ഇത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജോസിൽ നിന്നും വധഭീഷണിയുണ്ടായത് എന്ന് അദ്ദേഹം പറയുന്നു.
മാർച്ച് 31ന് കണ്ണൂരിൽ വെച്ച് പവർ സ്റ്റാർ എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നടന്നിരുന്നു. വാഴൂർ ജോസ് ചടങ്ങിന്റെ തലേദിവസം വിളിച്ച് കർമ്മത്തിൽ താനും പങ്കെടുക്കുമെന്ന് പറഞ്ഞു. ആ സമയം ഞാൻ പ്രതീഷ് ശേഖർ എന്ന വ്യക്തിയ്ക്ക് വർക്ക് നൽകിയിരുന്നു.
ഉടൻ ഞാൻ നിർമ്മതാവ് സി എച്ച് മുഹമ്മദിനെ വിളിച്ചു. അദ്ദേഹത്തെ ജോസേട്ടൻ വിളിച്ച് വരാമെന്ന് പറയുകയായിരുന്നു അല്ലാതെ മുഹമ്മദിക്ക അദ്ദേഹത്തിന് വർക്ക് നൽകിയിരുന്നില്ല എന്ന് അറിഞ്ഞത്. വാഴൂർ ജോസ് ചില ഓൺലൈൻ മാധ്യമങ്ങളിൽ താനാണ് പിആർഒ എന്ന തരത്തിൽ വാർത്തകൾ നൽകുകയും ചെയ്തു. അത് അറിഞ്ഞ ശേഷം ഞാൻ ഫേസ്ബുക്കിൽ പിആർഒ പ്രതീഷ് ആണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇടുകയും ചെയ്തു,’ ഒമർ ലുലു പറയുന്നു.
ഇതിന് പിന്നാലെയാണ് വാഴൂർ ജോസിന്റെ ഭീഷണി കോൾ വന്നത് എന്ന് ഒമർ ലുലു പറയുന്നു. ‘ഒമർ എന്തിനാണ് എഫ്ബിയിൽ അങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് വാഴൂർ ജോസ് ചോദിച്ചു. ജോസേട്ടനെ ഞാൻ പിആർഒ ജോലി ഏൽപ്പിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ വാർത്തകൾ നൽകിയത് എന്ന് ഞാനും ചോദിച്ചു.
ഒമറേ അങ്ങനെ ആണെകിൽ നിനക്കുള്ള പണി ഞാൻ തരാം. നിന്നേ തീർത്തുകളയും എന്ന് വാഴൂർ ജോസ് ഭീഷണിപ്പെടുത്തി,’ ഒമർ ലുലു പറഞ്ഞു. ഇന്നാണ് പുതിയ സിനിമകൾക്കായി വാഴൂർ ജോസിന് പകരം മറ്റൊരാളെ പിആർഒയായി തീരുമാനിച്ചതായി ഒമർ ലുലു അറിയിച്ചത്.
‘മലയാള സിനിമയിൽ നമ്മൾ വർഷങ്ങളായി കാണുന്ന ഒരു പേരാണ് പിആർഒ വാഴൂർ ജോസ് ഒരു ചെറിയ മാറ്റത്തിനായി ജോസേട്ടന് ഞാന് റെസ്റ്റ് കൊടുത്തു.പവർസ്റ്റാറിന്റെയും നല്ലസമയത്തിന്റെയും പിആർഒ ഒരു പുതിയ ചുള്ളനു അവസരം കൊടുത്തു പ്രതീഷ് ശേഖർ മോനെ പ്രതീഷേ നീയാണ് എന്റെ പ്രതീക്ഷ’ എന്നൊരു പോസ്റ്റും അദ്ദേഹത്തെ പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക