വാഷിംഗ്ടൺ: തീവ്രവാദത്തിന് ധനസഹായം നൽകാനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിപ്റ്റോകറന്‍സി ഉപയോഗിക്കാം എന്നതാണ് അതിന്റെ ഏറ്റവും വലിയ അപകടസാധ്യത എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ .
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ മീറ്റിംഗിലാണ് ഡിജിറ്റൽ നാണയത്തിന്റെ അപകടാ സാധ്യതയെ കുറിച്ച് ധനമന്ത്രി തുറന്നടിച്ചത്.
‘ക്രിപ്റ്റോയുടെ ഏറ്റവും വലിയ അപകടസാധ്യത ഭീകരതയ്ക്ക് ധനസഹായം നൽകുന്നതും കള്ളപ്പണം വെളുപ്പിക്കലുമാണെന്ന് ഞാൻ കരുതുന്നു’ ധനമന്ത്രി പറഞ്ഞു.
വളരെ സമർത്ഥമായി സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിയന്ത്രണം മാത്രമാണ് ഇതിനുള്ള ഏക ഉത്തരമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
ഡിജിറ്റൽ ലോകത്ത് ഇന്ത്യയുടെ വളർച്ചയും കഴിഞ്ഞ ഒരു ദശകത്തിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വളർത്തിയെടുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളും ധനമന്ത്രി ചൂണ്ടികാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക